Monday 22 May 2017

മ രു ഭൂമി  മഴയെ പ്രണയിച്ചു,  എന്നാൽ മഴ  മരുഭൂമിയെ ആഗ്രഹിച്ചിരുന്നില്ല .....കരയാൻ ഒരു കണ്ണുനീർത്തു ള്ളി പോലും ഇല്ലാതിരുന്ന അവളെ നിത്യദുഃഖത്തിലാഴ്ത്തി അവൻ കടന്നു പോയി ...


ഒരിയ്ക്കലും വറ്റാത്ത സ്നേഹത്തിനുറവയായി
വറ്റി വരണ്ടയെൻ  ശരീരവും -
നിൻസ്നേഹത്താൽ  നിറഞ്ഞൊഴുകാൻ -
കൊതിച്ച യെൻ  മനസ്സും
ഒരു ജലസ്പർശത്തിനായി  കാത്തിരുന്നു...
വരില്ലയെന്നറിയാം എന്നാലും !
മറക്കുവനെങ്ങനെ കഴിയും പ്രിയനേ ?
നിർജ്ജലീകരിച്ചയെൻ ശരീരത്തിനുള്ളിലെ -
ആത്മാവ് നിന്നെ കൊതിച്ചുപോയി .
ഒരു വട്ടമെങ്കിലും   എന്നിലെയെന്നെ -
യെന്തേയറിയാതെ കടന്നുപോയി ?
ഞാനറിയുന്നു ഞാൻ നിനക്ക് -
യോഗ്യയല്ല ...!
എന്നാൽ കാറ്റിൽപ്പറക്കുന്ന -
മണൽതരികളെ ഞാനെങ്ങനെ-
ബന്ധനത്തിലാക്കും ?
കരയാൻ കണ്ണുനീരെങ്കിലും സമ്മാനമായി ...?

1 comment:

  1. മരുപച്ചകളിൽ പുഞ്ചിരിക്കുന്ന പൂവായ് വിടരു കാലം നിന്നിൽ പേമാരി പെയ്യിക്കും

    ReplyDelete